വേണുനാദം


കര്‍ക്കിടകസ്വപ്നങ്ങള്
സെപ്റ്റംബര്‍ 11, 2007, 5:39 pm
Filed under: Poem

കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍‌

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

 

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

 

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

 

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

 

സ്വപ്നങ്ങള്‍ കാണുന്നവള്‍‌ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

എന്റെ പകലുകള്‍ ആലസ്യത്തിന്റേതാണ്‌

 

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com



ലാപ്‌ടോപ്പിലെ മധുവിധു
ഓഗസ്റ്റ് 27, 2007, 11:39 am
Filed under: Poem

കവിത            ലാപ്ടോപ്പിലെ മധുവിധു           എം.വേണു, മുംബൈ.

 

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

 

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

 

                           ****



ഒരു നുറുങ്ങു കവിത
ഫെബ്രുവരി 1, 2007, 6:42 pm
Filed under: Poem

കവിത         വേണുനാദം         എം. വേണു, മുംബൈ  

 

മുളം കാടുകളുടെ ആയുഷ്മ വസന്തം

ആകാശം പോലെ സുതാര്യമായ മനസ്സ്‌-

മുളം തണ്ടുകളില്‍ കാറ്റു വീശുന്വോള്‍ വേണുനാദം

ഉള്ളം മന്ത്രസങ്കീര്‍ത്തങ്ങളില്‍ മുഴികാന്‍ വെന്വുന്നു.

 

ഇനി,

 

മനുഷ്യന്റെ പൊള്ളയായ ഹ്രുദയങ്ങളില്‍

കാലം തുളകള്‍ വീഴ്ത്തുന്ന ഒരു കാലം

അപ്പോള്‍ മനസ്സുനിറയെ നാദബ്രമം ഉയരുമോ ?

അങ്ങനെ മനുഷ്യന്‍

വാന‍പ്രസ്ഥത്തിലേയ്ക്ക്‌ ചുവടു വെച്ചേക്കാം

 

                *****



ഓറ്‌‌മയില്‍‌ ഒരു സംഗമം
ഒക്ടോബര്‍ 22, 2006, 4:30 am
Filed under: Poem

കവിത         ഓര്‍മയില്‍ ഒരു സംഗമം

 

എം.വേണു, മുംബൈ

പൈതലായിരുന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടീ,

കൌമാരത്തില്‍ കൈവെടിഞ്ഞ വന്ഡ്യമായ മയില്‍‌പീലി,

ഈ കുനുത്ത ചുമര്‍വലയത്തില്‍ നിന്റെ ആതിഥേയം.

 

എന്റെ നിണാന്ഡതയില്‍ കുതിര്‍ന്ന ബോധക്ഷയങ്ങളില്‍

തലച്ചോറില്‍ വരിഞ്ഞുമുറുക്കിക്കെട്ടിയ സിരാമുള്‍വേലികളില്‍ ,

അരാജകമാക്കപ്പെട്ട സ്വാന്തനങ്ങള്‍ തടവി,

മരുക്കാറ്റിന്റെ ഊഷ്ണതകള്‍ ചീറ്റി,

കണ്ണുനീരിന്റെ വേലിയേറ്റങ്ങളില്‍ കാഴ്‌ച്ച നഷ്ട്ടപ്പെട്ട്

തമോഗേഹങ്ങളില്‍ ചുഴന്ന്, ചുഴന്ന്,

പോടുകള്‍ നിറഞ്ഞ ബലിഷ്ഠമായ എന്റെ ശിഖരങ്ങളില്‍

നിന്റെ സര്‍പ്പവിഹ്വലതകളുടെ പ്രഹാരങ്ങളിലൂടെ,

ഞാന്‍ പവിത്രപൈതലായി നിര്‍മാല്യങ്ങളുടെ

ഗര്‍ഭാശയമുഖത്തേക്ക് ചേക്കേറുന്നു.

 

ആരോഹാരവണങ്ങളുടെ ഗോവണിപ്പടികള്‍

അവസാനിക്കുന്ന ഈ ഗുഹാമുഖത്തില്‍

ഉത്തേജനത്തിന്റെ അത്യഗാധമായ ഉറവകള്‍

ഉഷ്ണസ്ഥലികളില്‍‌ ലാവയായി ബഹിര്‍സ്‌ഫുരിക്കുന്വോള്‍

കാര്‍‌മേഘകീറുകള്‍ക്കിടയിലെ മഴവില്ലിന്റെ

തീക്ഷണരോമാഞ്ചം നിന്റെ ചുംബനമായി

എന്റെ മൂര്‍ധാവില്‍ പതിക്കുന്വോള്‍

ഞാന്‍ ജന്മസാഫല്യങ്ങളറിയുന്നു.

 

പ്രവാസതീരത്തെ ഒരു വ്യാഴവട്ടക്കാലം പിന്നിടുന്വോള്‍

പരിശുദ്ധിയുടേയും, ആത്മശുദ്ധിയുടേയും ആ സംഗമത്തിന്‌

സാമൂഹ്യനീതികള്‍ കൊടുക്കുന്ന പാഴ്‌നിര്‍വചനങ്ങള്‍

കാറ്റില്‍ പറത്തി, മാംസനിബദ്ധമല്ലാത്ത ചോരയില്‍

മുക്കി ഞാന്‍ ഓര്‍മകളുടെ പടുംതിരികള്‍

ഇന്നും കൊളുത്തിവെക്കുന്നു……………………………………….

 

                                ************

ഈ ക്രിതിയെകുറിച്ച് :-

venumaster@gmail.com

 

 

 


ഓറ്മയില്‍ ഒരു സംഗമം




Two Mini Poems
ഒക്ടോബര്‍ 10, 2006, 5:19 pm
Filed under: Poem

കവിത                     ജാലകം             എം. വേണു, മുംബൈ

 

ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍

ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍

കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി

ആകാശചെരുവുകളില്‍ മേയുന്നു.

കര്‍ക്കടക സന്ധ്യയിലോ,

അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍

ആയിനീലവാനച്ചോലയില്‍ നീരാടുന്നു.

പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍

മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.

കൃഷ്ണ ശിലകളില്‍ രാസലീല.

ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്‌.

സംഭരണികള്‍ നിറഞ്ഞാല്‍ ‍, മോചനം.

 

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക

venumaster@gmail.com

 

 കവിത                                       പൂച്ച                               എം. വേണു, മുംബൈ

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ്‌ മടങ്ങും വഴി,

മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച്‌ ഇന്‍ഡ്യയിലേക്ക്‌ മടങ്ങും വഴി,

താഷ്ക്കണ്ടില്‍ വെച്ച്‌ ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക്‌ മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്‌

നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ

ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്‌

പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ

ദേവനാഗരിയില്‍നമ്മളോട ്‌ അനുവാദം ചോദിക്കുന്നു.

“മീ, ആവൂ?..” (ഞാന്‍ വരട്ടെ?) എന്നു ്‌..

******

Please send your comments :venumaster@gmail.com



Two Mini Poems
ഒക്ടോബര്‍ 10, 2006, 5:13 pm
Filed under: Poem

കവിത ജാലകം എം. വേണു, മുംബൈ

ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍

ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍

കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി

ആകാശചെരുവുകളില്‍ മേയുന്നു.

കര്‍ക്കടക സന്ധ്യയിലോ,

അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍

ആയിനീലവാനച്ചോലയില്‍ നീരാടുന്നു.

പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍

മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.

കൃഷ്ണ ശിലകളില്‍ രാസലീല.

ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്‌.

സംഭരണികള്‍ നിറഞ്ഞാല്‍ ‍, മോചനം.

ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക

venumaster@gmail.com

കവിത പൂച്ച എം. വേണു, മുംബൈ

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ്‌ മടങ്ങും വഴി,

മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച്‌ ഇന്‍ഡ്യയിലേക്ക്‌ മടങ്ങും വഴി,

താഷ്ക്കണ്ടില്‍ വെച്ച്‌ ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക്‌ മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്‌

നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ

ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്‌

പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ

ദേവനാഗരിയില്‍നമ്മളോട ്‌ അനുവാദം ചോദിക്കുന്നു.

“മീ, ആവൂ?..” (ഞാന്‍ വരട്ടെ?) എന്നു ്‌..

******

Please send your comments :venumaster@gmail.com



തോല്‍‌വി
സെപ്റ്റംബര്‍ 19, 2006, 6:55 pm
Filed under: Poem

dijf     SflHij         tA; Sink[ akA>luý

pkG.lzU sdmkfjdXs]lgk Ci]Ø ilÍkilR

.lzUS,lmfjsuls’mkÙk BlR

ilyksel}u elpkdÙjsð safjumj SaxadMkilR

SfÎk SfÎk pIlgA iJnfjR

Sclxjsð Ä-åliýÆ pkgjf]kqjumuý]kilR

aoS’gl’A simjÎ enA akm]j

ao’]]kyj S,lmfjsuls’mkÙk BlR

KñiÌyrIjsh dy]j]kÙjhkA

Ä-r[aujH[Q}A[ iuý glwl[ iuýÆ

tqkÙk egJîdxksm voxSamdxjhkA

TðGiUk Ye<crÍxjhkA

,éêlGs]lmj]lik’ YfurIdA ijÓjsð

cIuAig eïhjhkA

YenuicïÍxksm alrIo]X sdlqjÎ

LïjsiujH eyrIkdxjhkA

Shl]hjrkA[ s>ìjrkA KÒjH

Qgkaoh TmA dj}Ù

rzgYpkf SeÌ}Sul}añgeïjujhkA

rjgïgaluj SflM

tÓl dxjdxjhkA SflM

tsð Lïja]xjuJ[ Shl}j]xJ

>hjSØlyksalgk]J BlR dlÙjgjuý]k’o

-gksiuý]kaJ ejéaJ L.jCe¹ w/ÍxjH

T’sh -hjRSvl}shR cjgaSßU

dl,¶jØ >hj]l]suijSm#

Send your response to this poem : email – venumaster@gmail.com



സംഘറ്ഷം
സെപ്റ്റംബര്‍ 13, 2006, 6:16 pm
Filed under: Poem, Uncategorized

കവിത             ഞാനാര്‌ ?             എം.വേണു, മുംബൈ

ഞാനാര്‌?, നഗര ബൂര്‍ഷയോ?, അല്ല !
സംവേദിയായ ഒരു കലാപോസകന്‍,
കണ്ണുകളിലെ വെളിച്ചം കണ്ണുനീരിന്റെ
വേലിയേറ്റങ്ങളില്‍ ഒഴുക്കികലഞ്ഞവന്‍,
കലിയുഗത്തിന്റെ കൊലവിളികള്‍ക്കിടയില്‍,
സ്നേഹത്തിന്റെ മര്‍മരങ്ങള്‍ക്കയി കാതോര്‍ക്കുന്നവന്‍
ബന്ധങ്ങളുടേയും, പരിചയങ്ങളുടേയും, സൌഹൃദങ്ങളുടേയും,
ആഴമില്ലാത്ത ഉഴക്കു വെള്ളത്തില്‍ മുങ്ങിച്ചത്തവന്‍.
അതിബോധത്തിന്റെ, അസ്തിത്വബോധത്തിന്റെ ,
ഭാണ്ഡം ചുമക്കുന്നവന്‍, സഹജീവിബോധമുള്ളവന്‍
മേല്ലാളനോടുള്ള ശ്വാനവൃത്തിക്കെതിരെ
മുഷ്ട്ട്ടി ചുരുട്ടി തൊഴിലില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവന്‍,
പടയിലും, പന്തിയിലും തോറ്റവന്‍,
ആശ്രയിക്കാന്‍ നീതിപിാമില്ലാത്തവന്‍.

നോക്കുക,
ഇവിടെ അടുക്കിവെച്ച ഫ്ലാറ്റുകളില്‍
മേനവര്‍കളുടേയും, ബഡവകുളുഡേയും
വായ്‌ത്താരികള്‍ അനുസ്യൂതം ചര്‍വിത ചര്‍വണം.

ജീവിതത്തിന്റെ മുഖ്യധാരയില്‍ ഞാനില്ല.
പകരം, പെരുവഴിയിലും, പെരിഫരിയിലും
അലഞ്ഞു തിരിഞ്ഞലയുന്നു,
നഗ്നമാക്കപെട്ട സത്യങ്ങള്‍ എന്റെ തോളില്‍
തൂങ്ങികിടന്ന് വേതാളം പോലെ കൂവുന്നു.

*****************************************
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com



Kannadi
സെപ്റ്റംബര്‍ 12, 2006, 6:08 pm
Filed under: Poem

കവിത കണ്ണാടി എം വേണു മുംബൈ

സത്യത്തിന്റെ പ്രാകൃതമായ ദര്‍ശനം

അനാവൃതമായ സ്വന്തം ശരീരത്തിലുടെ

ഞാനീ കണ്ണാടിയില്‍ കാണുന്നു

ആ ശ്രീകോവിലില്‍ നെയ്യഭിഷേകമില്ലാതെ

പുഷ്പ്പാര്‍ച്ചകളില്ലാതെ മന്ത്രോച്ചാരണങ്ങളില്ലാതെ

പൂജാവിധികളില്ലാതെ ആസക്തിയില്ലാതെ

പരമമായ സമര്‍പ്പണത്തോടെ

ഭക്തിയുടെ സ്ഖലനോദ്ധാരണങ്ങള്‍

പകല്‍ വെളിച്ചത്തില്‍ കാണാന്‍ ഭയപ്പെടുന്നത്‌

സത്യത്തിന്റെ ചങ്കൂറ്റമുള്ള ദര്‍ശനമാണ്‌

സത്യത്തിന്റെ ഈ ഗുഹാമുഖം

മറ്റാരും കാണാതെ അടച്ചിടുന്നവരോട്‌

ഒരു ഭ്രാന്തമായ വെല്ലുവിളി പോലെ

ഞാനീ നിലക്കണാടിയുടെ മുന്നില്‍ നില്‍ക്കുന്നു

വ്യാജ സദാചാരങ്ങളുടെ ദുര്‍ഗന്ധം വമിയ്ക്കുന്ന

ചാലുകളുടെ മീതെ മാര്‍ബിള്‍ പാകി

അതിനു മീതെ രമ്യഹര്‍മങ്ങള്‍ തീര്‍ക്കുന്നവരെ

നിങ്ങളില്‍ അന്തര്‍ലീനമായ കാഴ്ച്ചകള്‍

ഈ നിലക്കണ്ണാടിയും തിരസ്ക്കരിക്കാതിരിക്കട്ടെ

അവര്‍ ഗര്‍ഭാശയങ്ങള്‍ വാടകെക്കെടുക്കുന്വോള്‍

ഭൂമിയില്‍ പുണ്യ ജന്‍മങ്ങള്‍ നിഷേദ്ധിക്കപ്പെടുന്നു

*******

ഈ ക്രിതിയെ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com



A Shravan Poem
ഓഗസ്റ്റ് 26, 2006, 7:44 pm
Filed under: Poem

കവിത                                               എം വേണു  മുംബൈ                     കര്‍ക്കിടകസ്വപ്നങ്ങള്‍

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ 

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

 

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

 

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

 

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

 

സ്വപ്നങ്ങള്‍ കാണുന്നവന്‍ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

പകലുകള്‍ ആലസ്യത്തിന്റേതാണ്‌

 

                                 *******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.com