Filed under: Blogroll
കവിത ** നാടന്‍ വിപണി എം.വേണു, മുംബൈ
നന്വൂതിരീസ് അച്ചാറിന്റെ ലേബലാണേ,ആഡ്യത്വം മുറ്റുന്നോരു വിഭവാണേ,കണ്ണ്യാന്ങണേം, വര്‍ത്തുപ്പേരീം കൂട്ട്യുണ്ണാന്‍ ജോറാണേ,മാരാര്‍ പല്‍പ്പൊടി ബ്രാന്‍ഡാണേ,പല്ലിനും, ഊനിനും തിളക്കാണേ,ചുക്കുവെള്ളപൊടി പാക്കറ്റാണേ,ഊണിലും, ഊട്ടിലും ഭേഷാണേ,നായര്‍ വിലാസം ഹോട്ടലാണേ,ബ്രാമണാള്‍ ചാപ്പാടും ലഭ്യമാണേ,നസ്രാണീടെ ആണിക്കടയാണേ,പട്ടര്‍ വളറ്ത്തുന്നോരു പട്ടിയാണേജാതോപജാതികള് കൂട്ടിവിലസിയാല് നാട്ടില്‍ തൂറിവെടിചോരു കോലാണേ
**ഫ്യൂഡലിസത്തിന്‍റെ ചവറ്റുകൂനയില്‍ നിന്നും ചികഞെടുത്താതിനാല്‍ അല്പം സുഗന്ഡദ്രവ്യം കരുതി വായിക്കുക.
മേന്വൊടി :-നാരായണമേനോന്‍ ചോറുവേണോ,അതോ, കണ്ണീമാന്ങ വേണോ,വൃഥാ കുത്തിയിരുക്കണ തെന്തിനാണ്‍ ഭവാന്‍ ?
എന്ന സാംഭാഷണം തൃശൂര്‍ ശൈലിയില്‍ പ്രയോഗിച്ചപ്പോള്‍ :-
നാറണോണ്‍ ചോറണോ,തോകണ്ണ്യാന്ങണോ,വൃഥാ കുത്രിക്കണതെന്തേ ഭവാ ?
**ചുപ്രാസ് ബ്രാഹ്മണാസ് ഹോട്ടലില്‍ രാത്രി സെക്കന്‍റ് ഷോ കഴിഞ്‍ ഊണു കഴിക്കാനായി വന്നപ്പോള്‍, ഹോട്ടല്‍ വീടിന്‍റെ വാതില്‍ അടച്ച് പട്ടറ് നല്ല് ഉറക്കം.വാതില്‍ തട്ടിയപ്പോള്‍ പട്ടറ് അസ്വസ്ഥതയോടെ എണീറ്റ് മുറുമുറുത്തു. “യാരടാ അത്..?എത്ക്കു വന്താന്‍..?”“സാമീ, നന്ങള്‍ ശാപ്പാട്ടിനാ..” എന്ന് എന്റെ മറുപടി.അപ്പോഴത്തെ ദൃശ്യം താഴേ വിവരിക്കുന്നു..
******************************************ചാപ്പാട്ടെന്നു കേട്ട്പ്പോള്‍ പട്ടരെന്തയ്യയ്യാപട്ടിയെപ്പോലെപാട്ടിയെ വിളിക്കുന്നു, തീപ്പെട്ടി തപ്പുന്നുപട്ടിയെത്ത്ച്ചാട്ടി പായിക്കുന്നു…..
****************************************
Filed under: Poem
കവിത വേണുനാദം എം. വേണു, മുംബൈ
മുളം കാടുകളുടെ ആയുഷ്മ വസന്തം
ആകാശം പോലെ സുതാര്യമായ മനസ്സ്-
മുളം തണ്ടുകളില്‍ കാറ്റു വീശുന്വോള്‍ വേണുനാദം
ഉള്ളം മന്ത്രസങ്കീര്‍ത്തങ്ങളില്‍ മുഴികാന്‍ വെന്വുന്നു.
ഇനി,
മനുഷ്യന്റെ പൊള്ളയായ ഹ്രുദയങ്ങളില്‍
കാലം തുളകള്‍ വീഴ്ത്തുന്ന ഒരു കാലം
അപ്പോള്‍ മനസ്സുനിറയെ നാദബ്രമം ഉയരുമോ ?
അങ്ങനെ മനുഷ്യന്‍
വാനപ്രസ്ഥത്തിലേയ്ക്ക് ചുവടു വെച്ചേക്കാം
*****
Filed under: Blogroll
അല്പം പ്രവാസ ചിന്തകള്‍ (ഗര്‍ഷോമിനോട് കടപ്പാട്) എം.വേണു, മുംബൈ
************************************************************ **************************
“ആത്മബലം നഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ജനതക്ക്, ആത്മവീര്യം പകരുന്ന ഒരു ജനതയുടെ മാതൃകയാക്കാനായിരുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പരമാത്മാവ് ആഗ്രഹിച്ചത്. മറ്റു ജനതകള്‍ക്ക് നല്‍കിയ കഠിന പരീക്ഷണങ്ങള്‍ അദ്ദേഹം അവര്‍ക്ക് നല്‍കിയില്ല. കയ്യൂര്‍ , വയലാര്‍ എന്നിവ ഒഴികെ. പക്ഷെ ചരിത്രത്തില്‍ നിന്നും ഒരു പാഠമുള്‍ക്കൊള്ളതെ അവര്‍ പ്രബുദ്ധരായ പ്രവാസികളായി. അന്നത്തിനു വേണ്ടി, പാര്‍പ്പിടം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി. സ്വന്തം ഇഷ്ടത്തിനല്ല അവര്‍ പ്രവാസികളായത്. സ്‌നേഹശൂന്യതയുടേയും, കുത്തൊഴുക്കിന്റേയും, പുറപ്പാടുകളുടേയും ലോകത്ത്, അവന് അവന്റേതായ തിരഞ്ഞെടുപ്പുകള്‍ ഇല്ലായിരുന്നു. “
മേന്വൊടി :
**********
നാടുവിടുന്വോള്‍ ഒരു ശല്യം തീര്‍ന്നല്ലോ എന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. അത് പുശ്ചഭാവമായിരുന്നു. ഈ നഗരത്തില്‍ ഞാനേറെ കണ്ടത് രൌദ്രഭാവമായിരുന്നു. പക്ഷേ ആ രൌദ്രഭാവങ്ങള്‍ക്കു പിന്നാലേ ഒരു സ്വാന്തനം എപ്പൊഴും മുറിവുകള്‍ കരിയിക്കാനായി തേടി വരാറുണ്ട്. പണ്ടു നാട്ടില്‍ ഒന്നോ രണ്ടോ ഭ്രാന്തന്മാരെ വിരളമായി കണ്ടിരുന്നു. അവര്‍ക്കു വിരക്തിയുടെ വേഷഭൂഷാദികള്‍ . തോളില്‍ കീറമാറാപ്പും, പിശാചിനെ ആട്ടുന്ന വടിയും. നാട്ടുകാര്‍ക്കു അവരോടു ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മിക്കവാറും അപഹാസ്യമായ ഭ്രാന്താണ്. പ്രശ്ചന്നവേഷങ്ങള്‍, ഓദ്കോളോഞ്ഞും, ബോദംസും, റമ്മും, മോബൈലും, ശകടവും ഇല്ലാതെ പുറത്തേക്കിറങ്ങിയാല്‍ മാനക്കേടായി.
കുഞ്ഞുണ്ണി മാഷ്-ഒരു അനുസ്മരണം എം. വേണു
പണ്ട് കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്, ഒരിയ്ക്കല്‍ മാത്രുഭൂമി സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളുമായി നടക്കുന്വോള്‍ , കുഞ്ഞുണ്ണി മാഷും അവരൊടൊപ്പം ഉണ്ടായിരിന്നു. ഉയരം കുറഞ്ഞ മാഷുടെ കൂടെ നടക്കുന്വോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷുടെ കൈപിടിച്ച് നടന്ന ധന്യമുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു വലിയ താടിവെച്ച കുഞ്ഞും, ഒരു മീശ മുളക്കാത്ത കുഞ്ഞായ ഞാനും. രണ്ടു പേരും കുള്ളന്മാര്‍.
ചിന്തകള്‍ക്കും, ദര്‍ശനങ്ങള്‍ക്കും കുള്ളത്തം ബാധിച്ച ഈ കാലഘട്ടത്തില്‍ ചെറിയ മാഷുടെ കുഞ്ഞു വരികള്‍ വലിയ ദര്‍ശങ്ങള്‍ പേറുന്നവയായിരുന്നു. മാഷിന്റെ ലോകത്ത് ഇപ്പോള്‍ ഞാനില്ല. മാഷിന്റെ ഓര്‍മകള്‍ മഹാപ്രവാഹമായ ഒരു പ്രതിഭയുടെ സാഗരത്തിലേക്ക് എന്നെ നയിക്കുകയാകുന്നു.